കോട്ടയം: വൈക്കത്ത് തലയോലപ്പറമ്പില്‍ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. അപകടം അമിതവേഗതയെ തുടര്‍ന്നുണ്ടായതാണെന്ന് ആര്.ടി.ഒ സ്ഥിരീകരിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് ആര്.ടി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോട്ടയം – എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളെ പരിശോധിക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. അമിതവേഗതയില്‍ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് ആയിരുന്നു അപകടം. സംഭവത്തില്‍ 40 ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. എറണാകുളത്ത് നിന്നും പാലായിലേക്ക് പോയ ‘ആവേ മരിയ’ എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.