ആലപ്പുഴ: വിരമിച്ച് ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പതിനയ്യായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയില്‍. മേയ് 31-നു വിരമിച്ചവരാണ് ഇതിലേറെയും. വിരമിക്കുന്നതിനു മുന്‍പേ കിട്ടേണ്ട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല.
കമ്യൂട്ടേഷന്, ലീവ് സറണ്ടര്‍, പി.എഫ്., ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രറ്റിയുഎറ്റി (ഡി.സി.ആര്.ജി) എന്നിവയും കിട്ടിയില്ല.സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സിലും ഗ്രൂപ്പ് ഇന്‍ഷുറന്‍സിലും ജീവനക്കാരെ നിര്ബന്ധമായാണു ചേര്‍ക്കാറ്. വിരമിക്കുന്നതിനു മുന്‍പേ ഈ തുക കിട്ടേണ്ടതാണ്. ഇന്‍ഷുറന്‍സ് തുക സാധാരണഗതിയില്‍ വകമാറ്റാറുമില്ല. 1,00,000, 50,000, 25,000 എന്നിങ്ങനെയാണ് പല ജീവനക്കാര്‍ക്കും കിട്ടാനുള്ളത്. സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ജില്ലാ ഓഫീസുകളില്‍ തിരക്കുമ്പോള്‍ അലോട്മെന്റ് ആയിട്ടില്ലെന്നണ് മറുപടി.
വിരമിക്കുന്നവര്‍ക്ക് 300 ലീവുവരെ സറണ്ടര്‍ ചെയ്യാം. ആ തുകയും നല്‍കിയിട്ടില്ല. പി.എഫ്. ആനുകൂല്യത്തിനുള്ള നടപടി മാസങ്ങള്ക്കുമുന്പേ പൂര്‍ത്തിയാക്കേണ്ടതാണ്. ജീവനക്കാര്‍ ഒരുമിച്ചു വിരമിക്കുമ്പോള്‍ എ.ജി. ഓഫീസില്‍നിന്ന് അനുമതിയായാകാന് ഒരുമാസംവരെ വൈകാറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.