തിരുവനന്തപുരം∙ പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന വിധത്തില്‍ പ്രവർത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണു മുഖ്യമന്ത്രിയുടെ വിശദീകരണം.
‘‘2016 മുതല്‍ 2024 മേയ് 31 വരെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ 108 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. അഴിമതി, നിയമവിരുദ്ധ പ്രവര്‍ത്തനം, മാഫിയ ബന്ധം എന്നിങ്ങനെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നുണ്ട്. ക്രിമിനല്‍ ബന്ധങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്കി’’– മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.