രാമപുരം: പെട്രോൾ പമ്പുകളിൽ നിന്നും പണം തട്ടി ഒളിവിൽ കഴിഞ്ഞിരുന്നയാളെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ മുളക്കുഴ ഭാഗത്ത്, കൃഷ്ണകൃപ വീട്ടിൽ വിനോദ്.പി (38) യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാമപുരം പിഴകിലുള്ള പെട്രോൾ പമ്പിൽ നിന്നും അറുപതിനായിരം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽപോവുകയായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന ഇയാളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയിലൂടെ പാലക്കാട് ഒലവുംകോഡ് എന്ന സ്ഥലത്തുനിന്നും പിടി കൂടുകയുമായിരുന്നു. ഇയാൾ സമാനമായ നിരവധി കേസുകളിൽ പ്രതിയാണ്.നിരവധി ആധാർ കാർഡുകളും ഐഡി പ്രൂഫുകളും ഇയാളുടെ പക്കൽനിന്നും കണ്ടെത്തിയിട്ടുണ്ട് . രാമപുരം പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഓ അഭിലാഷ് കുമാർ കെ, എസ്. ഐ. സിജോ, സിപിഓ മാരായ വിനീത് രാജ്, ശ്യാം മോഹൻ, പ്രഭു കെ.ശിവറാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു._
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.