കോഴിക്കോട്: കനത്ത മഴയില്‍ വീടനകത്ത് ഉറവ പൊട്ടി. കോഴിക്കോട് താമരശേരിയില്‍ സ്ഥിതിചെയ്യുന്ന ക്വാർട്ടേഴ്സിലാണ് സംഭവം.
ടൈല്‍സിന് ഇടയിലൂടെ വെള്ളം കയറിയതോടെ വീട് വെള്ളത്തിലാവുകയായിരുന്നു. ഇതോടെ താമസക്കാർ ദുരിതത്തിലായിരിക്കുകയാണ്. വീട്ടിലെ അടുക്കളയും കിടപ്പുമുറിയും ഡൈനിംഗ് ഹാളുമടക്കം വെള്ളത്തില്‍ മുങ്ങി.ഹോട്ടല്‍ തൊഴിലാളിയായ ഹരികൃഷ്ണനും കുടുംബവുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് ഇവരുടെ വീട്ടില്‍ വെള്ളം ഉയരാൻ തുടങ്ങിയതെന്ന് ഹരികൃഷ്ണൻ പറയുന്നു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് വീടിരിക്കുന്ന ഭൂമിക്കടിയിലെ ഉറവ പൊട്ടിയതെന്നാണ് കരുതുന്നത്.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വയനാട്ടില്‍ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. തൃശൂരില്‍ അഞ്ച് താലൂക്കുകളിലായി 11 ക്യാമ്ബുകള്‍ തുറന്നു.
വടക്കൻ ജില്ലകളില്‍ മഴ ശക്തമാണ്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.