കൃഷ്ണാ ഗുരുവായൂരപ്പാ..എന്ന ആത്മഗതം മൈക്കിലൂടെ മുഴക്കി; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കേരളീയത്വം നിറച്ച്‌ സുരേഷ് ഗോപി, അവസരം നഷ്ടപ്പെടുത്തി കൊടിക്കുന്നിൽ,

ന്യൂഡല്‍ഹി: ലോക്‌സഭയിലെ സത്യപ്രതിജ്ഞയില്‍ താരമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞയ്ക്ക് പീഠത്തിലേക്ക് എത്തുമ്പോള്‍ 'കൃഷ്ണാ ഗുരുവായൂരപ്പാ' എന്ന നാമം സുരേഷ് ഗോപി ജപിക്കുകയും ചെയ്തു. മലയാളത്തിലായിരുന്നു കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ അംഗത്തിന്റെ സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്കു കയറും മുൻപ് ഭഗവാന്റെ നാമം ജപിക്കുകയായിരുന്നു സുരേഷ് ഗോപി. സത്യപ്രതിജ്ഞയിലേക്കു കടക്കും മുൻപ് അദ്ദേഹം 'കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ' എന്നു ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക് എത്തിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. 

മലയാളത്തില്‍ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. സത്യപ്രതിജ്ഞയ്ക്ക് പേരുവിളിച്ചപ്പോള്‍ ഏറ്റവും കൈയടി കിട്ടിയതും സുരേഷ് ഗോപിക്കാണ്.

കേരളത്തില്‍ നിന്നും ആദ്യം സത്യപ്രതിജ്ഞ ചെയ്ത എംപിയും സുരേഷ് ഗോപിയാണ്. പ്രോടേം സ്പീക്കറുടെ സഹായ പട്ടികയില്‍ ഉള്‍പ്പെട്ട കൊടിക്കുന്നിലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യാൻ അവസരമുണ്ടായിരുന്നു. 

എന്നാല്‍ അർഹതപ്പെട്ട പ്രോടേം സ്പീക്കർ പദവി നിഷേധിച്ചതില്‍ പ്രതിഷേധിക്കാനായി സത്യപ്രതിജ്ഞയ്ക്കുള്ള പേരു വിളിച്ചിട്ടും പോയില്ല. കേരളത്തിലെ അംഗങ്ങള്‍ക്കൊപ്പം കൊടിക്കുന്നില്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധിക്ക് അപ്പുറം ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ആദ്യ സീറ്റിലാണ് കൊടിക്കുന്നില്‍ ഇന്ന് ഇരുന്നത്.

തനി കേരളീയ വസ്ത്രത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. മലയാളികളായ രണ്ട് പേരാണ് കേന്ദ്ര മന്ത്രി സഭയിലുള്ളത്. സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും. ഇതില്‍ ജോർജ് കുര്യൻ പാർലമെന്റിലെ ഒരു സഭയിലും അംഗമല്ല. 

മന്ത്രിയായി ചുമതലയേറ്റ് ആറു മാസത്തിനകം ഏതെങ്കിലും സഭയില്‍ അംഗമാകണം. രാജ്യസഭയില്‍ നിന്നും ജോർജ് കുര്യൻ പാർലമെന്റ് അംഗമാകുമെന്നാണ് സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !