വാഷിങ്ടണ്‍: വിമാനത്തില്‍ സഹയാത്രക്കാരെ ആക്രമിച്ചതിന് 34കാരിക്ക് റെക്കോര്‍ഡ് തുക പിഴയിട്ട് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ). അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികരെ ആക്രമിച്ചതിന് യുഎസ് വംശജയായ ഹീതര്‍ വെല്സിന് 81,950 ഡോളറാണ് പിഴ ചുമത്തിയത്.
2021 ജൂലൈ 7-ന് ടെക്സാസില്‍ നിന്ന് ഷാര്‍ലറ്റിലേക്കുള്ള വിമാനത്തിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. യുവതി സഹയാത്രക്കാരെ ചവിട്ടുകയും തുപ്പുകയും ചെയ്യുകയായിരുന്നു.യാത്രക്കിടെ മദ്യം ഓര്‍ഡര്‍ ചെയ്ത ശേഷം യുവതി കൂടുതല്‍ പ്രകോപിതയായി വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. അവര്‍ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു, നിലവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഡക്റ്റ് ടേപ്പും ഫ്ളെക്സ് കഫുകളും ഉപയോഗിച്ച് യുവതിയെ സീറ്റില്‍ ഇരുത്തി.
പിന്നീട് ഇവര്‍ ചവിട്ടുകയും തുപ്പുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഫ്ലൈറ്റ് അറ്റന്‍ഡന്റിനെയും യാത്രക്കാരെയും കടിക്കുകയും തലവെച്ച് ഇടിക്കാനും ശ്രമിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ശേഷവും ഇവര്‍ അക്രമം തുടര്‍ന്നതായും അധികൃതര്‍ പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.