തിരുവനന്തപുരം: ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾ ഉപേക്ഷിച്ച് ജൂലൈ ഒന്നു മുതൽ രാജ്യം പുതിയ ക്രിമിനൽ നിയമങ്ങൾ സ്വീകരിക്കുകയാണ്. അന്നു മുതൽ കോടതികളിലും പോലീസിനുമെല്ലാം ബാധകം പുതിയ ക്രിമിനൽ നിയമങ്ങളായിരിക്കും.ഭാരതീയ ന്യായസംഹിതയാണ് വരുന്നത്.
1898 മുതലുള്ള സി.ആർ.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത. 1872 മുതലുള്ള തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ വരും. ഇതുവരെ ഡിജിറ്റൽ തെളിവുകൾ രണ്ടാംനിര തെളിവുകളായാണ് പരിഗണിച്ചിരുന്നതെങ്കിൽ പുതിയ നിയമ പ്രകാരം ഇവ പ്രാഥമിക തെളിവുകളാവും. ഫോൺ രേഖകൾ, വീഡിയോ, ഓഡിയോ രേഖകൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ടവർലൊക്കേഷൻ എന്നിവയെല്ലാം ഇനി കേസിൽ നിർണായകമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.