കൊളംബോ : ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ശ്രീലങ്കന്‍ പരീക്ഷാ വകുപ്പ് തടഞ്ഞുവച്ചു. ട്രിങ്കോമാലി സാഹിറ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ അഡ്വാന്‍സ്ഡ് ലെവല്‍ (എ/എല്‍) പരീക്ഷ ശിരോവസ്ത്രം ധരിച്ച് എഴുതിയത്.
പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹിജാബുകള്‍ക്ക് പകരം അയഞ്ഞ സുതാര്യമായ വെള്ള ഷാളുകള്‍ ധരിക്കാന്‍ പരീക്ഷാ സൂപ്പര്‍വൈസര്‍മാര്‍ അനുവദിച്ചിരുന്നു . എന്നാല്‍ ഈ അനുമതി മുതലെടുത്ത് ബ്ലൂടൂത്ത് ഇയര്‍പീസുകള്‍ മറയ്ക്കാന്‍ കഴിയുന്ന ഹിജാബുകള്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ചിരുന്നതായി പരീക്ഷാ വകുപ്പ് പിന്നീട് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു വച്ചത് . അതേസമയം, മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ ഫലം മെയ് 31 ന് മുന്‍പ് പുറത്തു വിട്ടു . സമാനമായ സംഭവങ്ങള്‍ മുന്‍പും ട്രിങ്കോമാലിയില്‍ ഉണ്ടായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.