അനുവാദമില്ലാതെ ടച്ചിങ്സ് എടുത്തതിനെച്ചൊല്ലി തർക്കം: ബാറിന് മുന്നിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല് കേസ് എടുത്ത് പോലീസ്,

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ബാറിന് മുന്നില്‍ യുവാക്കള്‍ തമ്മില്‍ തല്ലി. മദ്യപിച്ച്‌ ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ തർക്കമുണ്ടായത്.തർക്കത്തിനിടയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച്‌ യുവാക്കളുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്.

പത്തനംതിട്ട സ്വദേശിയായ ഷൈജു, ശ്യാം, അരുണ്‍ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കെഎസ്‌ആർടിസി സ്റ്റാന്‍റിന് അടുത്തുള്ള അമല ബാറില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് പേരടങ്ങിയ രണ്ട് സംഘമാണ് തമ്മിലടിച്ചത്. ബാറില്‍ വെച്ച്‌ അനുവാദമില്ലാതെ ടച്ചിങ്സ് എടുത്തതിനെച്ചൊല്ലി ഇരുകൂട്ടരും വാക്കേറ്റമുണ്ടായി. പിന്നീട് മദ്യപിച്ച്‌ പുറത്തിറങ്ങിയ സംഘം ബാറിന് പുറത്തെത്തി തമ്മില്‍ തല്ലുകയായിരുന്നു. 

പൊലീസെത്തി യുവാക്കളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റവർ ആശുപത്രിയിലും ബഹളമുണ്ടാക്കിയെന്നാണ് വിവരം. അടികൊണ്ടവര്‍ ആശുപത്രിയില്‍ ഡോക്ടറെയും പൊലീസുകാരെയും അസഭ്യം പറയുകയായിരുന്നു. 

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടോബിള്‍ മാറി ടച്ചിങ്സ് എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കം ബാറിന് പുറത്തെ കൂട്ടത്തല്ലിലേക്ക് കലാശിക്കുകയായിരുന്നു.

അടിയേറ്റ് രണ്ട് പേർ ബോധം കെട്ട് നിലത്ത് വീണു. ആദ്യഘട്ടത്തില്‍ കാഴ്ചക്കാരായ നാട്ടുകാർ പിന്നീട് യുവാക്കളെ വിരട്ടി ഓടിച്ചാണ് അടിയേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !