പൂനെ: മഹാരാഷ്ട്രയില്‍ മദ്യപിച്ച് പോര്‍ഷെ കാര്‍ ഓടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരന്റെ അമ്മ ശിവാനി അഗര്‍വാള്‍ അറസ്റ്റില്‍. അപകടം നടക്കുമ്പോള്‍ മകന് മദ്യപിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ അമ്മയുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചതിനും കൃത്രിമത്വം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് കേസ്.
മെയ് 19 ന് പൂനെയിലെ കല്യാണി നഗറില്‍ പതിനേഴുകാരന് കാര്‍ ഇടിച്ച് രണ്ട് പേര് കൊല്ലപ്പെടുകയായിരുന്നു. കുടുംബത്തിന്റെ ഡ്രൈവറുടെ മുകളില്‍ കുറ്റം ചുമത്താന്‍ ശ്രമിച്ചതിന് നേരത്തെ പിതാവിനെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തു.കുറ്റകൃത്യം മറച്ചുവെക്കാന്‍ കുടുംബം നടത്തിയ ശ്രമങ്ങള്‍ എല്ലാം അന്വേഷണത്തില്‍ തെളിഞ്ഞു. പണം നല്കി ഡ്രൈവറില്‍ കുറ്റം ചുമത്താന്‍ ശ്രമിച്ചെങ്കിലും നിഷേധിച്ചതോടെ തട്ടിക്കൊണ്ടുപോയി കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.