മുഖം തിരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ: നമ്പി രാജേഷിന്റെ മരണം; കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ,

തിരുവനന്തപുരം: മസ്കറ്റിൽ മെയ് 13നു മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്നു എയർ ഇന്ത്യ എക്സ്പ്രസ്. ഇ മെയിൽ വഴി കമ്പനി കുടുംബത്തിനു മറുപടി നൽകി. മരണത്തിനു ഉത്തരവാദി എയർ ഇന്ത്യ എക്സ്പ്രസ് അല്ലെന്നും മറുപടിയിൽ അവർ വ്യക്തമാക്കി.

രോഗബാധിതനായിരുന്ന രാജേഷിനെ കാണാൻ മസ്കറ്റിലേക്ക് പോകാൻ ഭാര്യ അമൃത ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നു അവർക്ക് പോകാൻ സാധിച്ചില്ല. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി ആശുപത്രിയിലായ രാജേഷിന്റെ അടുത്തെത്താൻ ഇതോടെ അവർക്കു സാധിച്ചില്ല.

ജീവനക്കാരുടെ പണിമുടക്കു കാരണം രണ്ട് ദിവസവും അവരുടെ യാത്ര മുടങ്ങി. ഭർത്താവിനൊപ്പം നിൽക്കാൻ എത്രയും പെട്ടെന്നു മസ്കറ്റിലെത്താൻ അമൃതയ്ക്ക് രാജേഷ് ജോലി ചെയ്തിരുന്ന സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ടിക്കറ്റ് റീ ഫണ്ട് ചെയ്യാനോ മറ്റൊരു വിമാനത്തിനു ടിക്കറ്റ് ശരിയാക്കാനോ എയർ ഇന്ത്യ എക്സ്പ്രസ് കമ്പനി തയ്യാറായതുമില്ല. 13നാണ് നമ്പി രാജേഷ് മരിക്കുന്നത്. തുടർന്നു മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.

മൃതദേഹവുമായുള്ള കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്നു ആവശ്യം വ്യക്തമാക്കി ഇ മെയിൽ അയയ്ക്കാൻ വിമാന കമ്പനി ഉദ്യോ​ഗസ്ഥർ കുടുംബത്തോടു നിർദ്ദേശിച്ചിരുന്നു. പിന്നാലെ അഞ്ചും മൂന്നും വയസുള്ള കുട്ടികളുണ്ടെന്നും 

കുടുംബത്തിന്റെ അത്താണിയായ ഭർത്താവിന്റെ അകാല വിയോ​ഗത്തെ തുടർന്നു ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം നൽകണമെന്നും വ്യക്തമാക്കി അമൃത ഇ മെയിൽ അയച്ചു. താൻ അടുത്തുണ്ടായിരുന്നെങ്കിൽ ഭർത്താവിനു മരണം സംഭവിക്കില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.

എന്നാൽ അവരുടെ ആവശ്യത്തോടു മുഖം തിരിക്കുന്ന സമീപനമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !