നെടുമങ്ങാട് : സബ് ഇൻസ്പെക്ടറായ അച്ഛൻ സർവീസില്‍ നിന്ന് വിരമിക്കുന്ന ദിവസം, പാസിംഗ് ഔട്ട് സ്വീകരിച്ച് പൊലീസുകാരനാകാൻ മകൻ.
നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുഹമ്മദ് റാഫിയും മകൻ എം. ആർ. ആഷികുമാണ് അസുലഭ നിമിഷത്തിന്റെ ആഹ്ലാദം പങ്കിടുന്നത്.1995 -ല്‍ കാക്കി കുപ്പായമണിഞ്ഞ നെടുമങ്ങാട് പുലിപ്പാറ സ്വദേശി മുഹമ്മദ് റാഫി 30 വർഷത്തെ സർവീസ് കഴിഞ്ഞ് ഇന്നലെ പൊലീസ് സ്റ്റേഷന്റെ പടിയിറങ്ങുമ്പോള്‍, കണ്ണൂരില്‍ പാസിംഗ് ഔട്ട് സ്വീകരിച്ച് ഡ്യൂട്ടി ഏറ്റെടുക്കുകയായിരുന്നു ആഷിക്. മൂത്ത സഹോദരൻ സാജനും പൊലീസ് ട്രെയിനിംഗ് കാലാവധിയിലാണ്.പൊലീസ് ഉദ്യോഗം അഭിമാനമാണെന്നും രണ്ട് മക്കളും പൊലീസ് ഡിപ്പാർട്ട്മെൻ്റില്‍ തന്റെ പിന്തുടർച്ചക്കാരായത് ഭാഗ്യമായി കരുതുന്നുവെന്നും മുഹമ്മദ് റാഫി പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്പി ഗോപകുമാറിന്റെ സാന്നിദ്ധ്യത്തില്‍ മുഹമ്മദ് റാഫീക്കും, ഒപ്പം വിരമിച്ച നെടുമങ്ങാട് ട്രാഫിക് എസ്. ഐ ശശിധരൻ നായർക്കും സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കി.എസ്.ഐമാരായ ധന്യ, രവീന്ദ്രൻ, പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.