പാലക്കാട്: ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. വെട്ടം പടിഞ്ഞാറേക്കരയില്‍ സജിതയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തിനുപിന്നാലെ വീട്ടില്‍നിന്ന് കാണാതായ ഭർത്താവ് നിഖിലിനെ സേലത്തുവച്ച് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. പോണ്ടിച്ചേരിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സേലം പോലീസിന്റെ പിടിയിലാവുകയായിരുന്നു.സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തുഞെരിച്ചോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം, പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ.
അഖില്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.