താനെ: അയല്‍ക്കാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ രശ്മി കര് ആണ് അറസ്റ്റിലായത്.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വിളിച്ചായിരുന്നു രശ്മിയുടെ തട്ടിപ്പ്. പല തവണയായി ആറ് ലക്ഷം രൂപയാണ് രശ്മി അയല്‍വാസിയായ യുവതിയില്‍ നിന്ന് തട്ടിയെടുത്തത്.പൈസ തന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. നേരില്‍ക്കാണാന്‍ ആവശ്യപ്പെട്ടിട്ടും രശ്മി നിരസിക്കുകയായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രതിക്ക് യുവതി പണമയച്ചിരുന്നത്.
ഭീഷണി അസഹനീയമായതോടെ യുവതി പരാതി നല്‍കുകയും രശ്മി അറസ്റ്റിലാവുകയുമായിരുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്നതിനാലാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.