അയർലണ്ട്: ജോലിക്കും റസിഡന്‍സിനുമായി സിംഗിള്‍ പെര്‍മിറ്റ് സംവിധാനത്തിലേക്ക് നീങ്ങാൻ അയർലണ്ട് സർക്കാർ തയ്യാറെടുക്കുന്നു.
പുതിയ പരിഷ്കാരത്തെകുറിച്ച് ജസ്റ്റിസ് മന്ത്രി ഹെലന് മക് എന്റി മാധ്യമങ്ങളോട് സ്ഥിരീകരണം നടത്തി. മൂന്നു വർഷത്തിനുള്ളിൽ ഇത് നടപ്പാക്കാൻ സാധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ അടുത്ത വർഷത്തോടെ ഇതിന് മാറ്റം വരുമെന്നും സർക്കാർ പറയുന്നു. കുടിയേറ്റക്കാര്‍ നല്കുന്ന സംഭാവനകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പദ്ധതിയെന്നും സിംഗിള്‍ പെര്‍മിറ്റ് നടപ്പിലാക്കിയാല്‍ അനുഭവ പരിചയമുള്ളവരെ രാജ്യത്തേക്ക് ആകർഷിക്കാൻ സാധിക്കുമെന്നും അയർലണ്ട് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.