പത്തനംതിട്ട: പാറമക്കിട്ട് കുഴികൾ അടച്ചെങ്കിലും മഴയിൽ അവയെല്ലാം തെളിഞ്ഞു. വാഹനങ്ങളിലും നടന്നും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതി.
ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ നിന്നാരംഭിച്ച് പൂവത്തുംകുന്ന്, ഒഴുവൻപാറ, ജണ്ടായിക്കൽ, കിടങ്ങുമൂഴി, പെരുമ്പേക്കാവ്, ബംഗ്ലാംകടവ് വഴി വടശേരിക്കര ഫെഡറൽ ബാങ്ക് പടിയിൽ സന്ധിക്കുന്ന റോഡാണിത്. വയ്യാറ്റുപുഴ–പൊതീപ്പാട് റോഡ് പാക്കേജിൽപ്പെടുത്തി ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്താൻ പദ്ധതിയിട്ട റോഡാണിത്.
ഇതുമൂലം 10 വർഷത്തിലധികമായി റീടാറിങ് നടത്തിയിട്ടില്ല. ടാറിങ് പൂർണമായി തകർന്നു നിറയെ കുഴികളാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ കുഴികളിൽ ചാടി അപകടം ഉറപ്പ്. വയ്യാറ്റുപുഴ റോഡ് പാക്കേജ് നടക്കില്ലെന്ന് ഉറപ്പായതോടെ റോഡിന്റെ നവീകരണത്തിന് 10 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് പണി കരാറായതാണ്.
2 ലോഡ് പാറ റോഡിൽ ഇറക്കിയതൊഴിച്ചാൽ പണിയൊന്നും നടന്നില്ല. പിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പണി തുടങ്ങാനുമായില്ല. പരാതി ഏറിയതോടെയാണ് പാറമക്കിട്ട് ഒരു മാസം മുൻപു കുഴികൾ അടച്ചത്.
മഴ തുടങ്ങിയതോടെ അവയെല്ലാം വീണ്ടും തെളിയുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 6ന് തീരും. ഇതിനു ശേഷം പണി തുടങ്ങുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.