മുംബൈ: തിരുവനന്തപുരം മുംബൈ വിസ്താര വിമാനത്തിനു നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് എഴുതിയ കുറിപ്പ് വിമാനത്തിലെ ക്രൂ അംഗത്തിനാണ് ലഭിച്ചത്. വിസ്താര എയർലൈൻസിന്റെ യു.കെ 552 എന്ന വിമാനത്തിൽ നിന്നാണ് കുറിപ്പ് ലഭിച്ചത്.കുറിപ്പ് ലഭിച്ചതിന് പിന്നാലെ വിവരം അധികൃതരെ അറിയിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതിന് ശേഷം വിമാനം പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി കമ്പനി പൂർണമായും സഹകരിക്കുന്നതായും എയർലൈൻസ് വ്യക്തമാക്കി.
ക്രൂ അംഗത്തിന് വിമാനത്തിൽ ബോംബ് ഉണ്ടെന്ന കുറിപ്പ് ലഭിച്ചതായി മുംബൈ പോലീസും സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം വിവരം യാത്രക്കാരെ അറിയിച്ചു. യാത്രക്കാരേയും അവരുടെ ലഗേജും പരശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.