ബിജെപിയെ രാഷ്‌ട്രീയപരമായി വിമർശിക്കുന്നതിനു പകരം ഹിന്ദുമതത്തെ വിമർശിക്കുന്നുവെന്ന് നടൻ രമേശ് പിഷാരടി. ഒരു ഹിന്ദു വിശ്വാസിക്ക് ജയ് ശ്രീറാം വിളിക്കാൻ കഴിയുന്നില്ലെന്നും, അങ്ങനെ വിളിച്ചാല്‍ ചാപ്പ കുത്തപ്പെടുകയാണെന്നും നടൻ പറഞ്ഞു.
ഹിന്ദു വിമർശനം അതിരുവിടുമ്പോള്‍ ഹിന്ദുക്കള്‍ ബിജെപി ആകുമെന്നും രമേശ് പിഷാരടി പ്രതികരിച്ചു."നല്ലൊരു മനുഷ്യൻ ആയതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്. സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടിയെ നോക്കൂ എന്നു പറയുന്നത് ഒരു പ്രശ്നമുള്ള കാര്യമാണ്, അത് ശരിയല്ല. ബിജെപിയെ വിമർശിക്കുന്നത് തെറ്റില്ല. പക്ഷേ ബിജെപിയെ വിമർശിക്കുമ്പോള്‍ അത് കൃത്യമായി രാഷ്‌ട്രീയപരമാകണം. എന്നാല്‍ അത് ഹിന്ദു വിമർശനം ആകുന്നു. അപ്പോള്‍, നിഷ്പക്ഷമായി ചിന്തിക്കുന്ന ഹിന്ദുക്കള്‍ ബിജെപി ആകും".
"ഹിന്ദു ഒരു മതമാണ്, അവർക്ക് വിശ്വാസങ്ങളുണ്ട്. ഇപ്പോള്‍, ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാല്‍ ഉടനെ ചോദിക്കും. 'നീ ബിജെപിക്കാരൻ ആണല്ലേ'. ഞാൻ അമ്പലത്തില്‍ പോയാല്‍ സംഘിയാവും.
രക്ഷാബന്ധൻ എത്രയോ വർഷങ്ങളായി ഭാരതത്തില്‍ നടക്കുന്ന ഒരു ചടങ്ങാണ്. എന്നാല്‍ രക്ഷാബന്ധൻ കെട്ടിയ ഒരാളെ ചാപ്പ കുത്തുന്നു. ഈ സാമാന്യവല്‍ക്കരണം ഇവിടെയുണ്ട്"- രമേശ് പിഷാരടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.