ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ വീണ്ടും അപകടം. എയര്‍ കാനഡ വിമാത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. ബോയിങ് ഫ്ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് പുറപ്പെട്ട് മിനിറ്റുകള്‍ക്കകം തീ പിടിച്ചത്.
രാത്രി 8:46 ന് വിമാനം പുറപ്പെട്ടെ വിമാനം മിനിറ്റുകള്‍ക്കകം 9:50 ന് തിരിച്ചിറങ്ങി. വിമാനം പുറപ്പെടുമ്പോള്‍ വലത് എഞ്ചിനില്‍ നിന്ന് തീ പടരുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ചെറിയ സ്ഫോടനത്തോടെ വിമാനത്തിന്റെ ടെയില്‍ കത്തിനശിച്ചു.അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന 400 യാത്രക്കാര്‍ക്കും കാബിന് ക്രൂവിനും പരിക്കുകളില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതോടെ വന്‍ അപകടം ഒഴിവായി.
അപകടത്തെ തുടര്‍ന്ന് യാത്ര തടസപ്പെട്ട യാത്രക്കാര്‍ക്ക് ഇന്ന് രാത്രിയോടെ ടൊറന്റോയില്‍ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ യാത്രയൊരുക്കുമെന്ന് എയര്‍ കാനഡ അറിയിച്ചു. എഞ്ചിന് കംപ്രസര്‍ തകരാറാണ് തീപിടുത്തത്തിന് കാരണമായതെന്ന് എയര്‍ കാനഡ പ്രതിനിധി പറഞ്ഞു. വിമാനം ഇറങ്ങിയ ശേഷം സാധാരണ ഓപ്പറേറ്റിംഗ് പ്രക്രിയകള്‍ അനുസരിച്ച് എയര്‍പോര്‍ട്ട് റെസ്പോണ്‍സ് വിമാനം പരിശോധിച്ചയായും അദ്ദേഹം വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കിടെ ടൊറന്റോ പിയേഴ്സണ്‍ എയര്‍പോര്‍ട്ടില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് 27 ന്, ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എഞ്ചിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വഴിതിരിച്ച് വിട്ടിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.