ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വയില്‍ ഭീകരാക്രമണം. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാസേന വകവരുത്തി. ഹിരാനഗർ സെക്ടറിലെ സൈദ സുഹാല്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.
രാത്രി 7.45 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈദ സുഹാല്‍ ഗ്രാമത്തില്‍ സംശയാസ്പദമായ രീതിയില്‍ വെടിയൊച്ചകള്‍ കേട്ടിരുന്നു. ഇതിനെ തുടർന്നാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. ഇത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന കണ്ടാമത്ത ഭീകരാക്രമണമാണിത്.സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞു. കൂറ്റ പഞ്ചായത്ത് മേഖലയിലാണ് വെടിവയ്പ് നടന്നത്. നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ ഭാഗമായാണ് വെടിയുതിര്‍ത്തതെന്നും കരുതുന്നു.
വെടിയുതിര്‍ത്ത സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. വിവരമറിഞ്ഞ ഉടന്‍ തന്നെ സൈന്യവും പൊലീസും സ്ഥലത്തെത്തി. വനമേഖല കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.