ഭരണഘടനാ ലംഘനം: സംവരണം 50 ശതമാനത്തിനു മുകളില്‍ വേണ്ട', ബിഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഹൈക്കോടതി റദ്ദാക്കി,

പട്‌ന: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനത്തില്‍നിന്ന് 65 ശതമാനമായി ഉയര്‍ത്തി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പട്‌ന ഹൈക്കോടതി അസാധുവാക്കി.

സംവരണം അന്‍പതു ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധിക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ്, ദലിത്, പിന്നാക്ക വിഭാഗ, ഗോത്ര സംവരണം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ നിയമം കൊണ്ടുവരികയായിരുന്നു

സംവരണം അന്‍പതു ശതമാനത്തിനു മുകളില്‍ ഉയര്‍ത്തിയത് ഭരണഘടനയുടെ 14, 16, 20 അനുഛേദങ്ങളുടെ ലംഘനമാണെന്ന വാദമാണ്, ഹര്‍ജി നല്‍കിയവര്‍ ഉയര്‍ത്തിയത്. തുല്യതയ്ക്കുള്ള അവകാശം, ജോലിക്കു തുല്യാവസരം ലഭിക്കുന്നതിനുള്ള അവകാശം എന്നിവയ്ക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി

ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് സംവരണ പരിധി ഉയര്‍ത്തിയത് എന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നടപടി ഇന്ദിര സാഹ്നി കേസിലെ സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !