കൊല്ലം: പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന് കഴുത്തറുത്ത് കൊലപ്പെടുത്തി. പരവൂര്‍ സ്വദേശി പ്രീത(39) മകള്‍ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന് ശ്രീരാഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച പ്രീതയുടെ ഭര്‍ത്താവ് ശ്രീജുവിനെയും ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മൂവര്‍ക്കും വിഷം കൊടുത്ത ശേഷം കഴുത്തറുക്കുകയായിരുന്നു. ഇതിന് ശേഷം ശ്രീജു കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.
ഇന്ന് രാവിലെ വീട് തുറക്കാതിരുന്നത് കണ്ട് സമീപത്തുള്ള ബന്ധുക്കള്‍ ഇവിടെയെത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രീതയും ശ്രീനന്ദയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
മറ്റ് രണ്ട് പേര്‍ക്കും ജീവനുണ്ടെന്ന് കണ്ടതോടെ ഇവരെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. കടബാധ്യതയാണ് ക്രൂരതയിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.