പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്. പത്തനംതിട്ട കാരംവേലിയിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ നെല്ലിക്കാല സ്വദേശി സുധീഷ്(17) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ശനിയാഴ്ച രാത്രി 9.15നാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ പിന്നിലിരുന്ന സുധീഷ് താഴെവീണു. ഇതോടെ ബൈക്ക് 50 മീറ്ററോളം തള്ളിനീക്കികൊണ്ട് സഹദ് ഇവിടെനിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. സുധീഷിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കോഴഞ്ചേരിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് സുധീഷിനെ സഹദ് വീട്ടിലെത്തി വിളിച്ചുകൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.