കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ കലാപവും കൂട്ടക്കൊലയും സംഘടിപ്പിച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി ബംഗാള്‍ മുഖ്യന്ത്രി മമത ബാനര്‍ജി.ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ആണ് താൻ അത് ആസൂത്രണം ചെയ്തതെന്നും മമത പറഞ്ഞു.
പൂർവ മെദിനിപ്പൂർ ജില്ലയിലെ കാന്തിയില്‍ പൊതുയോഗത്തില്‍ സംസാരിക്കാവെയാണ് മമതയുടെ വെളിപ്പെടുത്തല്‍.നന്ദിഗ്രാമില്‍ കലാപവും കൂട്ടക്കൊലയും സംഘടിപ്പിച്ചത് താനാണെന്ന് വെളിപ്പെടുത്തി മമത ബാനര്‍ജി . ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ആണ് താൻ നന്ദിഗ്രാമില്‍ കലാപവും കൂട്ടക്കൊലയും സംഘടിപ്പിച്ചത് എന്ന് പൂർവ മെദിനിപ്പൂർ ജില്ലയിലെ കാന്തിയില്‍ പൊതുയോഗത്തില്‍ മമത വെളിപ്പെടുത്തി.
2007 മാർച്ച് 14ന് ഉണ്ടായ സംഭവത്തില്‍ സിപിഐഎം പ്രവർത്തകരുടെ ഇടയിലേക്ക് തൃണമൂല്‍ പ്രവർത്തകർ നുഴഞ്ഞ് കയറി കലാപവും വെടിവെപ്പും നടത്തുകയായിരുന്നു .14 പേരായിരുന്നു സംഭവത്തില്‍ കൊല്ലപ്പെട്ടത്. തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഉണ്ടായ കലാപമാണ് അവിടെ ഇടതുമുന്നണി സർക്കാരിന്റെ തകർച്ചക്ക് വഴിയൊരുക്കികയായിരുന്നു.
നന്ദിഗ്രാം കലാപത്തിന് നേതൃത്വം നല്‍കിയ തൃണമൂലിന്റെ നേതാക്കളായിരുന്നു സുഖേന്ദു അധികാരിയും അദ്ദേഹത്തിന്റെ അച്ഛൻ ശിശിർ അധികാരിയും. എന്നാല്‍ ഇപ്പോള്‍ അവർ ബിജെപിയിലാണ്.
ഈ സമയത്ത് പ്രവർത്തകരുടെ ഇടയില്‍ നിന്ന് വെടിവയ്‌പ്പുവരെ സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ താൻ ഉണ്ടാക്കിയപ്പോള്‍ അച്ഛനും മകനും വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും മമത പറഞ്ഞു.
നന്ദിഗ്രാം സംഭവം കഴിഞ്ഞ് 13 വർഷത്തോളം സുഖേന്ദുവും ശിശിർ അധികാരിയും തൃണമൂലില്‍ തന്നെയുണ്ടായിരുന്നു.ബിജെപിയിലെത്തിയ സുഖേന്ദുവിനോട് മത്സരിച്ച് നന്ദിഗ്രാമില്‍ മമത തോറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.