ബംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശിയായ അഞ്ജലി അംബിഗര്‍(20)നെയാണ് ഗിരീഷ് സാവന്ത്(21) എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്.
കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ ഗിരീഷ് സാവന്ത് ഏറെനാളായി യുവതിയെ ശല്യപ്പെടുത്തിയിരുന്നതായാണ് ആരോപണം. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ നേരത്തെയും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച വീട്ടിലെത്തി പ്രതി യുവതിയെ കൊലപ്പെടുത്തിയത്.വീടിനകത്ത് അതിക്രമിച്ചുകയറിയ പ്രതി തനിക്കൊപ്പം മൈസൂരുവിലേക്ക് വരണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. യുവതിയെ തനിക്കൊപ്പം വിട്ടയക്കണമെന്ന് യുവതിയുടെ മുത്തശ്ശിയോടും ആവശ്യപ്പെട്ടു. യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചത്. അഞ്ജലിയെ പ്രതി നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഗിരീഷിനെതിരേ നേരത്തെ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഒരു കാന്റീനില്‍ ജോലിചെയ്തിരുന്ന അഞ്ജലി സഹോദരിക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിച്ചിരുന്നത്.
യുവതിയുടെ മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഇതിനിടെയാണ് ഗിരീഷിന്റെ ശല്യം തുടങ്ങിയത്. പലതവണ ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയപ്പോളും യുവതി ഇത് നിരസിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.