ലഖ്നൗ: കൂടുതല്‍ സമയവും ഫോണില്‍ ചെലവഴിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കിടത്തി മര്‍ദിച്ചവശനാക്കി ഷോക്കടിപ്പിച്ച് കൊല്ലാന്‍ യുവതിയുടെ ശ്രമം.
അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച 14 വയസുള്ള മകനും മര്‍ദനമേറ്റു. ഉത്തര്‍പ്രദേശിലാണ് സംഭവം.പരിക്ക് പറ്റിയ പ്രദീപ് സിംഗ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 33കാരിയായ ബേബി യാദവിനെ 2007ലാണ് പ്രദീപ് വിവാഹം കഴിച്ചത്. എല്ലാ ദിവസവും ഭാര്യ ആരോടെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിക്കും.
അതിനെ എതിര്‍ക്കുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. അവര്‍ പറഞ്ഞത് പ്രകാരം ഭാര്യയുടെ ഫോണ്‍ എടുത്ത് പരിശോധിച്ചു. ഇതാണ് പ്രകോപനം ഉണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് ഭര്‍ത്താവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.