വാഷിങ്ങ്ടൺ: അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ചെസ്റ്ററില്‍ ജോലിസ്ഥലത്തുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ അറസ്റ്റ് ചെയ്തെന്ന് ചെസ്റ്റര്‍ പൊലീസ് കമ്മീഷണര്‍ സ്റ്റീവന്‍ ഗ്രെറ്റ്സ്കി അറിയിച്ചു.
ബുധനാഴ്ച രാവിലെ ഡെലവെയര്‍ കൗണ്ടി ലിനനിലാണ് വെടിവെപ്പ് നടന്നതെന്ന് ഡെലവെയര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജാക്ക് സ്റ്റോള്‍സ്റ്റൈം പറഞ്ഞു.തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റോള്‍സ്റ്റൈമര്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ ഈ വര്‍ഷം 168 വെടിവെപ്പുകള്‍ നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നാലോ അതിലധികമോ പേര് വെടിയേറ്റ് മരിക്കുന്ന സംഭവങ്ങളാണ് അധികവും ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.