തിരുവനന്തപുരം: 'മള്‍ട്ടിപ്പിള്‍ എക്സിറ്റ്-എൻട്രി' എന്ന കേന്ദ്ര നിർദ്ദേശം കേരളത്തില്‍ നടപ്പാക്കില്ലെന്ന് സർക്കാർ.ഇക്കൊല്ലം തുടങ്ങുന്ന നാലുവർഷ ബിരുദ കോഴ്‌സില്‍ ഒന്നാംവർഷം പൂർത്തിയാക്കുമ്പോൾ മുതല്‍ മറ്റാവശ്യങ്ങള്‍ക്കായി പഠനം നിറുത്താനും ഏത് ഘട്ടത്തിലും തിരിച്ചുവരാനും വിദ്യാർത്ഥികള്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് കേന്ദ്ര നിർദേശം.
സമ്പ്രദായം അപ്രായോഗികമാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നുമാണ് കേരളത്തിന്റെ നിലപാട്. മൂന്നാംവർഷം ഒറ്റ എക്സിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂവന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.ഒരുവർഷം പഠിച്ചശേഷം നിറുത്തിപ്പോയാല്‍ കോഴ്സ് സർട്ടിഫിക്കറ്റും, രണ്ടു വർഷം പൂർത്തിയാക്കിയാല്‍ ഡിപ്ലോമയും മൂന്നാംവർഷം ബാച്ചിലർ ബിരുദവും നാലുവർഷം പൂർത്തിയാക്കിയാല്‍ ഓണേഴ്സ് ബിരുദവും നല്‍കാനാണ് കേന്ദ്ര നിർദ്ദേശം.
നാലുവർഷം പഠിക്കാത്തവർക്ക് എട്ടുവർഷത്തിനുള്ളില്‍ തിരികെയെത്തി പഠനം തുടരാം. എന്നാല്‍, ആദ്യവർഷം മുതല്‍ എക്സിറ്റ് അനുവദിച്ചാല്‍ വിദ്യാർത്ഥികള്‍ കൊഴിയുമെന്നും കോഴ്സ് നടത്താനാവില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്.
നാലുവർഷ കോഴ്സാണെങ്കിലും മൂന്നുവർഷം കൊണ്ട് നിശ്ചിത ക്രെഡിറ്റ് നേടി പഠനം അവസാനിപ്പിച്ചാല്‍ ബിരുദം ലഭിക്കും. മൂന്നുവർഷം കൊണ്ട് 75% ക്രെഡിറ്റ് നേടുന്നവർക്ക് നാലാംവർഷം തുടർന്ന് പഠിക്കാം. ഇവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച്
ബിരുദം കിട്ടും. അഞ്ച് സെമസ്റ്റർ കൊണ്ട് നിശ്ചിത ക്രെഡിറ്റ് നേടുന്നവർക്ക് ആറാം സെമസ്റ്റർ പഠിക്കാതെ കോഴ്സ് വിജയിച്ചുപോകാവുന്ന എൻ-മെനസ് വണ്‍' സംവിധാനവും നടപ്പാക്കും. ഇതിനായി സംസ്ഥാനം നിയമ ഭേദഗതി കൊണ്ടുവരും.
ഒന്നാംവർഷം മുതല്‍കോളേജ് മാറാം
അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റില്‍ക്രെഡിറ്റ് ഉള്‍പ്പെടുത്തുന്നതിനാല്‍ ഒന്നാംവർഷം പൂർത്തിയാക്കിയാല്‍ രാജ്യത്തെ ഏത് കോളേജിലേക്കും സർവകലാശാലയിലേക്കും മാറാം. മാറാനാഗ്രഹിക്കുന്നിടത്ത് സമാന കോഴ്സുണ്ടാവണംവാഴ്സിറ്റികളില്‍ ഇതിനായി ആദ്യവർഷം 10% സീറ്റുകള്‍ സൂപ്പർന്യൂമററിയായി സൃഷ്ടിക്കും
നാലുവർഷ ബിരുദത്തിന് 120 ക്രെഡിറ്റുകളാണ് കേന്ദ്രം നിർദ്ദേശം. എന്നാല്‍, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, ആശയവിനിമയം, നൈപുണ്യവികസനം കൂടി ഉള്‍പ്പെടുത്തികേരളത്തില്‍ 133 ക്രെഡിറ്റുകളാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.