ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ സൂര്യ സുരേന്ദ്രൻ (24) ആണ് മരിച്ചത്.
ബി എസ് സി നഴ്സിംഗ് പാസ്സായ സൂര്യയ്ക്ക് യു.കെയിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഞായർ രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്രയായിരുന്നു.
നെടുമ്പാശ്ശേരി എത്തുന്നതിന് മുമ്പായി രണ്ടു പ്രാവശ്യം സൂര്യ ഛർദ്ദിച്ചിരുന്നു. വഴിമധ്യേ സ്വകാര്യ ആശുപത്രിയിൽ കയറി ചികിത്സ തേടിയിരുന്നു പിന്നീട് വിമാനത്താവളത്തിലെത്തി ചെക്ക് ഇൻ ചെയ്യാൻ നിൽക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാന്നാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നതിനിടയിൽ ഇന്നലെ രാവിലെ 10.30 ഓടെ മരിച്ചു.
പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.