ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച്‌ ഇറങ്ങിയോടി; അരക്കിലോമീറ്ററോളം ഓടിയ പ്രതിയെ പിന്നാലെ ചെന്ന് പിടികൂടി സഹയാത്രക്കാരിയായ കായികതാരം,,

കോഴിക്കോട്: നഗരമധ്യത്തില്‍ ബസ് ത്ര യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച്‌ ഇറങ്ങിയോടിയ സ്ത്രീയെ സഹയാത്രക്കാരി ഓടിച്ചിട്ട് പിടികൂടി.

മുൻകായികതാരം കൂടിയായ തലക്കുളത്തൂർ എടക്കര സ്വദേശിനി താഴയൂരിങ്കല്‍ മിധു ശ്രീജിത്ത് (34) കവർച്ചക്കാരിയെ കീഴ്‌പ്പെടുത്തിയത്. മാല മോഷണം കയ്യോടെ പൊക്കുമെന്നായപ്പോള്‍ തമിഴ്‌നാട്ടുകാരിയായ സ്ത്രീ ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇതുകണ്ട മിധു പിന്നാലെ ഓടി. ഒറ്റയ്ക്ക് അരക്കിലോമീറ്ററോളം ഓടിച്ചിട്ടു പിടിച്ച്‌ പൊലീസിനെ ഏല്‍പിക്കുകയും ചെയ്തു.

മറ്റു യാത്രക്കാർ നോക്കിനില്‍ക്കെ എരഞ്ഞിപ്പാലം ജംക്ഷനില്‍ ഇന്നലെയായിരുന്നു സംഭവം. പിടിയിലായ തമിഴ്‌നാട് മധുര മാരിയമ്മൻ കോവില്‍ സ്വദേശിനി മാരിയമ്മയെ (45) കോടതി റിമാൻഡ് ചെയ്തു. 

എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ മിധു രാവിലെ ജോലിക്കു പോകാനായി ബസിറങ്ങുമ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മറ്റു യാത്രക്കാർ ഇറങ്ങുന്നതിനിടെ, ബസിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടതായി ബഹളം വച്ചു. അതോടെ, ആരും പോകരുതെന്നു കണ്ടക്ടർ ആവശ്യപ്പെട്ടു.

ബസിറങ്ങി ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്ന മാരിയമ്മ ആ സമയത്തു ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. ഇതു കണ്ടവർ ഒച്ചവച്ചതോടെ മാരിയമ്മ പിൻവാതിലിലൂടെ ഇറങ്ങി ഓടി. 

മിധുവും പിന്നാലെ ഓടി. എരഞ്ഞിപ്പാലം ജംക്ഷനിലെത്തിയ മാരിയമ്മ അതുവഴി വന്ന ഓട്ടോയിലും ബസിലും കയറാൻ നോക്കിയെങ്കിലും മോഷ്ടാവാണെന്നു മിധു ഉറക്കെ വിളിച്ചു പറഞ്ഞു.

അതോടെ എരഞ്ഞിപ്പാലം ജംക്ഷനില്‍ നിന്നു മാരിയമ്മ കാരപ്പറമ്പ് ഭാഗത്തേക്ക് ഓടി. 400 മീറ്ററോളം പിന്നാലെ ഓടിയ മിധു ഒടുവില്‍ ബലപ്രയോഗത്തിലൂടെ മാരിയമ്മയെ കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ മാരിയമ്മയുടെ ചുരിദാർ കീറിയെങ്കിലും നഗ്‌നത പുറത്തുകാണാതിരിക്കാൻ മിധു അവരെ പൊതിഞ്ഞുപിടിക്കുകയായിരുന്നു.

ജംക്ഷനിലെ ട്രാഫിക് പൊലീസുകാരനും അതുവഴി വന്ന ഓട്ടോ തൊഴിലാളികളും മോഷ്ടാവിനെ തടഞ്ഞുവയ്ക്കാൻ സഹായിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !