തെളിവെടുപ്പിനിടയിൽ മനോവിഭ്രാന്തി പ്രകടിപ്പിച്ച് നിഷാ മോൾ വധക്കേസ് പ്രതി നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് നാട്ടുകാർ

നിലമ്പൂർ:തെളിവെടുപ്പിനെത്തിച്ചപ്പോൾ മനോവിഭ്രാന്തി പ്രകടിപ്പിച്ച് നിഷാമോൾ വധക്കേസിലെ പ്രതി ചെറുവള്ളിപ്പാറ ഷാജി. ജീപ്പിൽനിന്ന് ഇറക്കിയപ്പോൾ ഉച്ചത്തിൽ നിലവിളിക്കുകയും തളർച്ച പ്രകടിപ്പിക്കുകയും ചെയ്ത ഇയാൾ, കുറ്റകൃത്യം നടത്തിയ അടുക്കളയിലും കരച്ചിൽ ആവർത്തിച്ചു.

പൊലീസ് ശാസിച്ചതോടെ ശാന്തനായി. സംഭവത്തിനു ദൃക്സാക്ഷിയായതിന്റെ നടുക്കം വിട്ടുമാറാത്ത മുഖവുമായി ഷാജിയുടെയും നിഷാമോളുടെയും മൂത്ത മകൻ ഷാൻ (14) ബന്ധുക്കൾക്കൊപ്പം തെളിവെടുപ്പിനു മുൻപു ക്വാർട്ടേഴ്സ് പരിസരത്തെത്തിയിരുന്നു. 

ഇടയ്ക്ക് അകത്തേക്കു വിളിച്ച് ഷാനിനോട് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്ഥലത്തു നാട്ടുകാരും തടിച്ചുകൂടിയിരുന്നു.വലിയപീടിയേക്കൽ മുഹമ്മദ് നിസാമിന്റേതാണു കൊലപാതകം നടന്ന വാടക ക്വാർട്ടേഴ്സ്. നിഷാമോളുടെ മാതാവ് ഷിബയ്ക്കു ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ പണി നടക്കുന്നതിനാൽ, വാടകയില്ലാതെ ഒരു മാസത്തേക്കു താമസിക്കാൻ ക്വാർട്ടേഴ്സ് വിട്ടുനൽകിയതാണെന്നു നിസാം പറഞ്ഞു.

ഇൻസ്പെക്ടർ എ.എൻ.ഷാജു, എസ്ഐമാരായ സി.ഗിരീഷ് കുമാർ, തോമസുകുട്ടി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയിലാണു പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !