കോട്ടയം: യുകെയിലേക്കും അയർലണ്ടിലേക്കും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമകള്‍ അറസ്റ്റില്‍.
സച്ചി സൊല്യൂഷന്‍സ് ഉടമകളായ രാഖി ഐസക്കും സന്തോഷ് തോമസുമാണ് അറസ്റ്റിലായത്. 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിന്മേലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ലൈസന്‍സില്ലാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.2023ലാണ് രാഖി ഐസക്കും സന്തോഷ് തോമസും ചേര്‍ന്ന് സച്ചി സൊല്യൂഷന്‍സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. യുകെയില്‍ ഉള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയും അതു കണ്ട് നിരവധി പേര് അപേക്ഷിക്കുകയും ചെയ്തു. 16 ലക്ഷം രൂപ നല്കിയാല് ഒരു മാസത്തിനുള്ളില്‍ ജോലി എന്നായിരുന്നു വാഗ്ദാനം ചെയ്തത്.
തുടര്‍ന്ന് പണം നല്‍കിയിട്ടും ജോലി ലഭിക്കാതെ വരികയും വ്യാജ സ്പോണ്‍സര്‍ഷിപ്പ് പേപ്പറുകള്‍ നല്‍കുകയും ചെയ്തതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ചെന്ന് മനസിലാക്കിയപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.
കൊച്ചി എളമക്കര സ്റ്റേഷനിലും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകള്‍ നല്‍കിയിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ഇരുവരേയും അറസ്റ്റു ചെയ്തത്.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനമെന്നതിന്റെ പേരില്‍ കൂടിയാണ് അറസ്റ്റു നടന്നിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.