കൊച്ചി:മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാർഥിനിയായ നമിതയെ ബൈക്കിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൻ റോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു.
ആൻസനെതിരെ ലഹരി കേസുകൾ ഉള്‍പ്പെടെ 11 കേസുകൾ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേനലവധിക്കുശേഷം കോടതി തുറക്കുമ്പോഴേക്ക് മാറ്റിയത്.2023 ജൂലൈ 26നാണ് ബികോം വിദ്യാർഥിയായിരുന്ന നമിതയെ അതിവേഗത്തിൽ വന്ന ആൻസന്റെ ബൈക്ക് തട്ടിത്തെറിപ്പിക്കുന്നത്. അതിനു മുൻപു തന്നെ കോളജിനു മുന്നിലൂടെ അതിവേഗത്തിൽ ബൈക്കോടിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളും ആൻസനുമായി തർക്കമുണ്ടായിരുന്നു.
ഇതിനു പിന്നാലെ കോളജ് വിട്ട സമയത്ത് ആൻസൻ വീണ്ടും അതിവേഗത്തിൽ ബൈക്കോടിച്ചെത്തുകയും നമിതയെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. സംഭവ സമയത്ത് ആൻസൻ മദ്യലഹരിയിലായിരുന്നു എന്നു നേരത്തെ കേസ് പരിഗണിപ്പോൾ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.
പ്രതിയുടെ മാനസിക നിലയിൽ പ്രശ്നങ്ങളുണ്ടെന്ന് ആൻസന്റെ അഭിഭാഷകൻ വാദിക്കുകയും ഇതു സംബന്ധിച്ച് കോടതി നേരത്തെ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.