കണ്ണൂർ: ഓൺലൈൻ ചാറ്റിങ്ങിൽ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ആലുവ സ്വദേശി അറസ്റ്റിൽ.
ശ്രീമൂലനഗരം കഞ്ഞിക്കൽ ഹൗസിൽ അബ്ദുൾ ഹക്കീമി(38)നെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ടി എസ് ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ പരിചയപ്പെട്ടത്.തുടർന്ന് വ്യാജവിലാസത്തിൽ ചാറ്റിംഗ് നടത്തി സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ അർബുദരോഗിക്ക് സഹായം വേണമെന്ന് അഭ്യർത്ഥിച്ച് ഗൂഗിൾ പേ നമ്പർ കൊടുക്കുകയും യുവതി തുക അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് പലതവണ പണം വാങ്ങി.
വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടതോടെ പ്രൊഫൈൽ ചിത്രം മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ ഹക്കീം കൈക്കലാക്കി.
തുടർന്നാണ് ബന്ധുക്കൾ മുഖേന യുവതി കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്. ആലുവയിൽ വെച്ചാണ് കാലടി പൊലീസിൻ്റെ സഹായത്തോടെ അബ്ദുൾ ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്.
ഇലക്ട്രീഷ്യനായ ഇയാൾക്ക് നല്ല കംപ്യൂട്ടർ പരിജ്ഞാനമുണ്ട്. യുട്യൂബ് ചാനലുള്ള ഹക്കീമിന് നിരവധി ഫോളോവേഴ്‌സും ഉണ്ടായിരുന്നു.

%20(1).webp)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.