തമിഴ്‌നാട് ; തമിഴ്നാട്ടിൽ കോളേജ് വിദ്യാർഥികളോട് ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ച കേസില്‍ കോളേജ് അധ്യാപികയ്ക്ക് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു.
മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ (എംകെയു) അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന നിർമല ദേവിയ്ക്ക് മഹിളാ കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയതോടെ നിർമല ദേവിയെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ നാല് വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മഹിളാ കോടതി ജഡ്ജി ടി.ടി.ബാഗവതിയമ്മാൾ ആണ് ശിക്ഷ വിധിച്ചത്. ഇതിനുപുറമേ, 2.45 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
സംഭവം പുറത്തറിഞ്ഞതോടെ 2018 ഏപ്രില്‍ 16നാണ് നിർമ്മലയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇവരോടൊപ്പം എംകെയുവിലെ അസിസ്റ്റൻ്റ് പ്രൊഫസർ വി മുരുകൻ, മുൻ റിസർച്ച് സ്കോളർ എസ് കറുപ്പസാമി എന്നിവരും പ്രതികളായിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ തിങ്കളാഴ്ച കോടതി ഇവരെ വെറുതെ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.