ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു.
മലയാള മനോരമ ചാരുംമൂട് പ്രതിനിധി ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി.ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടില്‍ ഓമനയുടെയും മകൻ സ്വരൂപ് ജി.അനില്‍ (29) ആണു മരിച്ചത്. ദുബായിലേക്ക് പോകാൻ അച്ഛനോടും അമ്മയോടും യാത്ര ചോദിച്ച് ഇറങ്ങിയതിന് പിന്നാലെയാണ് മരണം.ആലപ്പുഴ ചാരംമൂട്ടില്‍ തിങ്കളാഴ്ച പുലർച്ചെ 4.30നാണ് സംഭവം. സ്വരൂപ് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കു പോകാൻ വീട്ടില്‍നിന്നു യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയർ കണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പിനി മാനേജിങ് പാർട്‌നറായ സ്വരൂപ് മൂന്നു മാസമായി നാട്ടിലുണ്ടായിരുന്നു.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 30ന് രാവിലെ 9ന് വസതിയില്‍ കൊണ്ടുവരും. 11.30ന് ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയില്‍ സംസ്‌കാരം.
സഹോദരൻ: വിവേക് ജി.അനില്‍ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പിനി മാനേജിങ് പാർട്‌നർ). വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇന്റർനാഷനല്‍ അഫയേഴ്‌സ് മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര പുത്രനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.