"മാലിദ്വീപ്" സൈനികരുടെ ഒന്നും രണ്ടും ബാച്ചുകൾ ഇന്ത്യയിലേക്ക് മടങ്ങി

മാലിദ്വീപ്: രാജ്യത്തെ മുഴുവൻ ഇന്ത്യൻ സൈനികരെയും ഇന്ത്യ പിൻവലിച്ചതായി പ്രഖ്യാപിച്ച് മാലിദ്വീപ് സർക്കാർ.
മുഴുവൻ സൈനികരെയും പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായ മെയ് 10ന് മുൻപ് തന്നെ മുഴുവൻ ഇന്ത്യൻ സൈനികരെയും മാലിദ്വീപിൽ നിന്നും പിൻവലിക്കാനുള്ള ധാരണയിൽ ഇരു രാജ്യങ്ങളും എത്തിയിരുന്നു. ഇന്ത്യ മാലിയ്ക്ക് നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയൻ വിമാനങ്ങളും മറ്റും പ്രവർത്തിപ്പിക്കുന്നതിനായായിരുന്നു ഇന്ത്യൻ സൈനികർ മാലിദ്വീപിൽ തങ്ങിയിരുന്നത്.
ഇവരിൽ 51 ഓളം പേർ തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. സൈനികരുടെ ഒന്നും രണ്ടും ബാച്ചുകൾ ഇന്ത്യയിലേക്ക് മടങ്ങിയെന്നും മൂന്ന് ഇന്ത്യൻ വ്യോമയാന മേഖലകളുടെ പ്രവർത്തനത്തിനായി ഡെപ്യൂട്ടേഷനിൽ ഈ ഉദ്യോഗസ്ഥരെ നിയമിച്ചതായും വിദേശകാര്യ വക്താവ് റൺധിർ ജെയ്സ്വാൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ മുഴുവൻ ഇന്ത്യൻ സൈനികരെയും മടക്കി അയക്കുമെന്ന് കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ്‌ മുയിസു പ്രഖ്യാപിച്ചിരുന്നു. മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് സൈനികരെ ഇന്ത്യ പൂർണമായും പിൻവലിച്ചിരിക്കുന്നത്.
സമീർ വ്യാഴാഴ്ച വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 89 ഓളം ഇന്ത്യൻ സൈനികർ രാജ്യത്ത് ഉള്ളതായി മാലിദ്വീപ് സർക്കാർ വെളിപ്പെടുത്തിയിരുന്നു. മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിക്കണമെന്ന മുയിസുവിന്റെ നിർബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !