ലഖീംപൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ 22-കാരൻ അറസ്റ്റില്‍.
ഹൈദരാബാദില്‍ പ്രവർത്തിക്കുന്ന സലൂണിലെ ജീവനക്കാരനായ അമൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. യുപിയിലെ ലഖീംപൂരിലാണ് സംഭവം.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയാണ് യുവാവിന്റെ അതിക്രമത്തിന് ഇരയായത്. 17-കാരിയോട് വിവാഹാഭ്യർത്ഥന നടത്തുകയും പെണ്‍കുട്ടി ഇത് നിരസിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകൊണ്ട് പെണ്‍കുട്ടിയുടെ കവിളില്‍ അമൻ എന്ന് പേരെഴുതിയിരുന്നു.
പിന്നീട് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.