മകളെ പീഡിപ്പിച്ച യുവാവിനെ വിളിച്ചു വരുത്തി തൻ്റെ സർവ്വീസ് പിസ്റ്റൾ കൊണ്ട് വെടി വെച്ചു കൊന്നു: വിമുക്ത ഭടൻ പോലീസിൽ കീഴടങ്ങി,

ലക്‌നൗ: മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊന്ന ശേഷം പൊലീസിനെ അറിയിച്ച്‌ വിമുക്ത ഭടന്‍. ശനിയാഴ്ച ഗാസിയാബാദ് സൊസൈറ്റിയിലെ ഒരു ഫ്‌ളാറ്റിലാണ് സംഭവം.

കൊലചെയ്ത വിവരം സൈനികന്‍ തന്നെയാണ് പൊലീസില്‍ വിളിച്ച്‌ അറിയിച്ചത്.

വിപുല്‍ എന്ന യുവാവിനെ രാജേഷ് കുമാര്‍ സിംഗ് മകളുടെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പുലര്‍ച്ചെ 3.30 ന് വെടിയുതിര്‍ക്കുകയാരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്ത് വിപുലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

നോയിഡയിലെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്തിരുന്ന വിപുലും രാജേഷിന്റെ മകളും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുകയു ഇതിന് ശേഷം ആറ് വര്‍ഷമായി സൗഹൃദത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.


രാജേഷിന്റെ മകളെ വിപുല്‍ പീഡിപ്പിക്കുകയായിരുന്നു, തുടര്‍ന്ന് വിഷയം സംസാരിക്കാന്‍ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ഉടന്‍ തന്നെ വിഷയം വഷളാവുകയും രാജേഷ് തന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച്‌ വിപുലിനെ വെടിവയ്ക്കുകയും ചെയ്തു. രാജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !