ലഖ്നൗ: അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയും സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.
ഈ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധി ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് സംസ്ഥാന ഘടകം ഇരുവരോടും റായ്ബറേലിയിലും അമേഠിയിലും മത്സരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാന്‍ ഗാന്ധി കുടുംബത്തിന് വിടുകയായിരുന്നു.2019വരെ 15 വര്‍ഷം അമേഠി ലോക്സഭാ സീറ്റിനെ പ്രതിനിധീകരിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് പരാജയപ്പെട്ടത്. അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിനെ സ്മൃതി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
റായ്ബറേലിയില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയായിരുന്നു പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സീറ്റില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
തുടര്‍ന്നാണ് പ്രിയങ്കയുടെ പേര് ഉയര്‍ന്നുവന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്..jpeg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.