തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവനക്കാരിക്ക് രോഗിയില്‍ നിന്ന് മര്‍ദനമേറ്റു. എംആര്‍ഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് (57) മര്‍ദനമേറ്റത്. ഇടിവള കൊണ്ട് ഇടിയേറ്റ് മുഖത്തെ എല്ലുകള്‍ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അക്രമം നടത്തിയ പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് 12.20 നായിരുന്നു സംഭവം.ഒപി ഡോക്ടറെ കണ്ട അനിലിനോട് എംആഐ സ്കാന്‍ എടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. സ്കാന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ ഉടന്‍ പറ്റില്ലെന്നും ഡോക്ടര്‍ എമര്‍ജെന്‍സിയെന്ന് കുറിച്ചാല്‍ മാത്രമെ ഇപ്പോള്‍ സ്കാനിങ് പറ്റൂവെന്നും കൗണ്ടറില്‍ ഇരുന്ന ജയകുമാരി പറഞ്ഞതാണ് അനിലിനെ പ്രകോപ്പിപ്പിച്ചത് .
സ്കാനിങ്ങിനു തീയതി നല്‍കിയില്ലെന്നു പറഞ്ഞ് തര്‍ക്കമുണ്ടായതിനു പിന്നാലെ അനില്‍ ഇടിവള കൊണ്ട് ജയകുമാരിയുടെ മുഖത്തിടിക്കുകയായിരുന്നെന്നാണ് വിവരം.സ്കാനിങ്ങിന് തിരക്കാണെന്നും കാത്ത് നില്‍ക്കാനും പറഞ്ഞപ്പോഴായിരുന്നു ആക്രമണം. സുരക്ഷാ ജീവനക്കാരെത്തി ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.