തിരുവനന്തപുരം: വിതുരയിൽ പശുക്കളെ മേയ്ക്കാൻ പോയ കർഷകൻ വഴിയിലെ തോടിനു കുറുകേയുള്ള പാലം തകർന്നുവീണു മരിച്ചു. മരുതാമല അടിപ്പറമ്പ് ജെഴ്സി ഫാമിനു സമീപം അരുണ്‍ ഭവനില്‍ കനകരാജ്(61) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ജെഴ്സിഫാമിനു സമീപത്തെ പാലം തകർന്നായിരുന്നു അപകടം.
രണ്ടു പശുക്കളെയും ഒരു കിടാവിനെയും തീറ്റാൻ പോകവേയാണ് പാലം പൊളിഞ്ഞത്. ഒരു പശുവും കിടാവും പാലം കയറിപ്പോയി. തുടർന്ന് കനകരാജും രണ്ടാമത്തെ പശുവും കയറുമ്പോഴാണ് സ്ലാബ് പൊളിഞ്ഞുവീണതെന്ന് കണ്ടുനിന്നവർ പറഞ്ഞു. പൊളിഞ്ഞുമാറിയ പാലത്തിന്റെ ഒരു ഭാഗം കനകരാജിന്റെയും പശുവിന്റെയും പുറത്തു വീഴുകയായിരുന്നു.കനകരാജിന്റെ നെഞ്ചില്‍ കോണ്‍ക്രീറ്റ് പതിച്ചു. ഇയാളുടെ കാലും ഇതിനിടയില്‍ കുരുങ്ങിപ്പോയി. അഗ്നിരക്ഷാസേനയെത്തി കോണ്‍ക്രീറ്റ് പാളി മുറിച്ചുമാറ്റി വിതുര താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീഴ്ചയുടെ ആഘാതത്തില്‍ പശുവിന്റെ കൊമ്പ് ഒടിഞ്ഞു. പുറത്ത് ഗുരുതര പരിക്കുമുണ്ട്. അടിപ്പറമ്പ് ജെഴ്സി ഫാമിലെ തൊഴിലാളിയായ സുജകുമാരിയാണ് ഭാര്യ. മക്കള്‍: അഞ്ജുരാജ്, അരുണ്‍രാജ്, ആൻസിരാജ്. മരുമകള്‍: സോഫി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.