ഇംഫാൽ: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്നലെ വൈകിട്ട് 4 മണിയോടെ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 68 'ശതമാനം പോളിംഗ് രേഖപ്പെടുത്തി, സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലൊന്നാണ് ഇത്.
നിരവധി അക്രമസംഭവങ്ങള്‍, ഇന്നലെ ഇവിടെ നടന്നു ആയുധധാരികളായ ആളുകള്‍ വോട്ടർമാരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭീഷണിപ്പെടുത്തല്‍, ഒരു ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) കേടുവരുത്തിയ സംഭവം, സായുധ സംഘം പ്രോക്‌സി വോട്ടിംഗ് ആരോപിച്ച്, ഒരു വെടിവയ്പ്പ് സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. വെടിവെപ്പില്‍ ഒരാള്‍ ഉള്‍പ്പെടെ നാലുപേർക്ക് പരിക്കേൽക്കൂകയും ചെയ്തു.ഇംഫാല്‍ വെസ്റ്റിലെ ഖൈദമിലെ ഒരു പോളിംഗ് ബൂത്തില്‍ നിന്നുള്ള ദൃശ്യങ്ങളിൽ, 100 ഓളം ആളുകള്‍ക്ക് വേണ്ടി ഒരു സായുധ സംഘം പ്രോക്സി വോട്ട് ചെയ്തു എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) തകർത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഉടൻ തന്നെ ഇന്നർ മണിപ്പൂർ കോണ്‍ഗ്രസ് സ്ഥാനാർത്ഥി എ ബിമോള്‍ അക്കോജം പോളിംഗ് ബൂത്തിലെത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായും പോളിംഗ് ഏജൻ്റുമാരുമായും സംസാരിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.