ഹൈദരാബാദ്: യൂണിഫോമിന് പകരം മതപരമായ വസ്ത്രം ധരിച്ച് കാമ്പസിലെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തെന്നാരോപിച്ച് ആള്‍ക്കൂട്ടം സകൂള്‍ തകര്‍ത്തു.
തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയില്‍ ദിവ്യകാരുണ്യ മിഷണറി സന്യാസ സമൂഹം നടത്തുന്ന സ്കൂളിലാണ് സംഭവം. ഹൈദരാബാദില്‍ നിന്ന് 625 കിലോമീറ്റര്‍ അകലെയുള്ള കണ്ണേപള്ളി ഗ്രാമത്തിലെ ബ്ലെസ്ഡ് മദര്‍ തെരേസ ഹൈസ്കൂളില്‍ ചില വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം കാവി വസ്ത്രം ധരിച്ച് എത്തിയിരുന്നു.
യൂണിഫോമിന്റെ കാര്യം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെയ്മോന് ജോസഫ് വിദ്യാര്‍ഥികളോട് തിരക്കി. എന്നാല്‍ 21 ദിവസം ഹനുമാന് ദീക്ഷ ആചരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ മറുപടി നല്കി. മാതാപിതാക്കളുടെ അനുമതിയോടെയാണോ ഇതെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചിരുന്നു.
ഇതിനെ കാമ്പസില്‍ ഹിന്ദു വസ്ത്രം ധരിക്കാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കുന്നില്ലെന്ന് ആരോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്നു ഒരു സംഘം സ്കൂളിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.