ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു.
ഡ്രോണ്‍ ഉപയോഗിച്ച് 37 കിലോമീറ്റര്‍ ദൂരത്ത് നിന്ന് സാമ്പിള്‍ 16 മിനിറ്റുകൊണ്ട് എത്തിച്ചു. റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്താണ് 16 മിനിറ്റില്‍ സാമ്പിള്‍ എത്തിച്ചത്.ചികിത്സാ രംഗത്ത് ഡ്രോണ്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഐസിഎംആര്‍ ട്രയല്‍ റണ്‍ നടത്തിയത്. കാര്‍ക്കളയിലെ ഡോ.ടി.എം.എ പൈ ഹോസ്പിറ്റലിലെ രോഗിയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇന്‍ട്രാ ഓപ്പറേറ്റീവ് സര്‍ജിക്കല്‍ ബയോസ്പെസിമന്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ലാബിലേക്ക് എത്തിക്കുകയായിരുന്നു.
സാമ്പിള്‍ പരിശോധിച്ച് സര്ജന് റിപ്പോര്‍ട്ട് ആശുപത്രിയിലേക്ക് അറിയിക്കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയയുമായി സര്ജന് മുന്നോട്ടുപോകുകയും ചെയ്തു. ഐസിഎംആര്‍, കസ്തൂര്‍ബ മെഡിക്കല്‍ കോളജ് (കെഎംസി), ഡോ ടിഎംഎ പിഎഐ റോട്ടറി ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് രാജ്യത്ത് ആദ്യമായി ട്രയല്‍ റണ്‍ നടത്തിയത്.
കസ്തൂര്‍ബ മെഡിക്കല്‍ കോളജുമായി ചേര്‍ന്ന് ഐസിഎംആര്‍ നിലവില്‍ കര്‍ണാടകയിലെ മണിപ്പാലില്‍ സാധ്യതാ പഠനം നടത്തുന്നു. പാത്തോളജി സാമ്പിളുകള്‍ പോലുള്ള ഇനങ്ങള്‍ എത്തിക്കുന്നതിന് ഡ്രോണുകളുടെ സാധ്യത വിലയിരുത്തുകയാണ് പഠനം ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.