ഡല്‍ഹി: കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നടന്ന സിബിഐ റെയ്ഡില്‍ മൂന്ന് നവജാതശിശുക്കളെ രക്ഷിച്ചു. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി സിബിഐ അറിയിച്ചു.
ആറ് ഡല്‍ഹി സ്വദേശികളും ഹരിയാന സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.നവജാതശിശുക്കളുടെ വില്‍പ്പന വ്യാപകമായി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഏഴിടങ്ങളിലായി സിബിഐ പരിശോധന നടത്തിയത്. ഒരു നവജാതശിശുവിനായി നാല് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ആവശ്യക്കാരില്‍നിന്ന് ഇവര്‍ വാങ്ങിയിരുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇവര്‍ കുട്ടികളെ വില്‍പ്പന നടത്തിയിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.