കെജ്രിവാളുമായി ബന്ധപ്പെട്ട മദ്യ അഴിമതി: ഇനി കെ. കവിതയെ സിബിഐ ചോദ്യം ചെയ്യും; കോടതി അനുമതി നല്‍കി,

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് ദല്‍ഹി വിചാരണ കോടതി അനുമതി നല്‍കി.ചോദ്യം ചെയ്യലിന് അനുമതി തേടി സിബിഐ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ദല്‍ഹി മദ്യനയം തനിക്ക് താല്‍പര്യമുള്ള ഒരു സ്വകാര്യ കമ്പിനിയ്‌ക്ക് നല്‍കാന്‍ അരവിന്ദ് കെജ്രിവാളിന് 100 കോടി രൂപ നല്‍കിയത് കെ. കവിതയാണെന്ന് ഇഡി പറയുന്നു. 

കെ. കവിത ദല്‍ഹിയിലെ ഒൻപത് റീട്ടെയ്ല്‍ സോണുകളില്‍ മദ്യവിതരണക്കുത്തക പിടിച്ച സൗത്ത് ഗ്രൂപ്പില്‍ അംഗമാണ്. ഈ അഴിമതി തുകയാണ് അരവിന്ദ് കെജ്രിവാള്‍ ഗോവയിലെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. കെ. കവിതയ്‌ക്ക് പുറമെ ആന്ധ്രയിലെ വൈഎസ്‌ആര്‍സിപി എംപി മഗുണ്ട ശ്രീനിവാസലു റെഡ്ഡി, അദ്ദേഹത്തിന്റെ മകന്‍ രാഘവ് മഗുണ്ട, അരബിന്ദോ ഗ്രൂപ്പ് പ്രൊമോട്ടര്‍ ശരത് റെഡ്ഡി, ദല്‍ഹി ബിസിനസുകാരന്‍ സമീര്‍ മഹേന്ദ്രു എന്നിവര്‍ സൗത്ത് ഗ്രൂപ്പില്‍ അംഗങ്ങളാണ്.

ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ദല്‍ഹി റോസ് അവന്യു കോടതി ഇവരെ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരുടെ ഇടക്കാലജാമ്യാപേക്ഷ ഏപ്രില്‍ 9ന് പരിഗണിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !