ന്യൂഡല്‍ഹി: മറ്റൊരു ഇന്ത്യൻ വിദ്യാർഥിനിയെ കൂടി യു.എസിലെ ഒഹായോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെനന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു.
ഒഹായോയിലെ ക്ലീവ്‌ലാൻഡില്‍ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. ഈ വർഷം യു.എസില്‍ മരിക്കുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ ഇന്ത്യൻ വിദ്യാർഥിനിയാണ്.വിദ്യാർഥിനിയുടെ മരണത്തില്‍ ഇന്ത്യൻ കോണ്‍സുലേറ്റ് അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അവർ ഉറപ്പുനല്‍കി.
ഒഹായോയിലെ ക്ലീവ്‌ലാൻഡിലുള്ള ഇന്ത്യൻ വിദ്യാർഥിനി ഉമ സത്യ സായി ഗദ്ദേയുടെ ദൗർഭാഗ്യകരമായ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു, പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് വിദ്യാർഥിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഉമാ ഗദ്ദേയുടെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നത് ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും' -കോണ്‍സുലേറ്റ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.
മാർച്ചില്‍ ക്ലീവ്‌ലാൻഡില്‍ ഇന്ത്യൻ വിദ്യാർഥിയായ മുഹമ്മദ് അബ്ദുല്‍ അറഫാത്തിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരുസംഘം അറഫാത്തിന്‍റെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.