ഭീഷണിയും സമ്മർദവും പഴയകാല കോൺഗ്രസ് സംസ്കാരം; ചീഫ് ജസ്റ്റിസിനുള്ള അഭിഭാഷകരുടെ കത്തിൽ പ്രധാനമന്ത്രി

സ്ഥാപിത താൽപ്പര്യക്കാർ കോടതിക്കു മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളവരെ സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പഴയകാല കോൺഗ്രസ് സംസ്കാരമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

അഞ്ച് പതിറ്റാണ്ടുകളായി പ്രതിബദ്ധതയുള്ളജൂഡീഷ്യറിക്കായി മുറവിളി കൂട്ടുന്ന ഇവർക്ക് രാജ്യത്തോട് ഒരു പ്രതിബദ്ധതയുമില്ലെന്നും, 140 കോടി ഇന്ത്യക്കാർ അവരെ തള്ളിപ്പറഞ്ഞതിൽ അതിശയിക്കാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

1970 കളിൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് മൂന്ന് ജഡ്ജി നിയമനങ്ങൾ അസാധുവാക്കിയാണ് പുതിയ ഒരു ചീഫ് ജസ്റ്റിസിനെ നിയമിച്ചതെന്നും രണ്ട് വർഷത്തിന് ശേഷം ഇത് വീണ്ടും ആവർത്തിച്ചതായും, പ്രധാനമന്ത്രി ആരോപിച്ചു. 

ഈ സംഭവങ്ങൾ അഭിഭാഷക സമൂഹത്തിൽ വലിയ എതിർപ്പുണ്ടാക്കിയിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേഷും കോൺഗ്രസ് അധ്യക്ഷൻ മാല്ലികാർജുൻ ഖർഗെയും രംഗത്ത് വന്നു. 

പ്രസ്താവന കാപട്യത്തിന്റെ അങ്ങേ അറ്റമാണെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ ജനങ്ങൾ അദ്ദേഹത്തിനുള്ള മറുപടി നൽകുമെന്നുമായിരുന്നു ജയറാം രമേഷിന്റെ പ്രതികരണം. തന്റെ പാർട്ടിയെകുറ്റപ്പെടുത്തുന്നത് നിർത്താനുള്ള നാല് സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മല്ലികാർജുൻ ഖാർഗേയുടെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !